അപ്പന്റെ കയ്യിൽ നിന്നും തന്റെ ഓഹരി നിർബന്ധിച്ച് പിടിച്ചു വാങ്ങിയാണ് ധൂർത്ത പുത്രൻ വീട്ടിൽനിന്ന് ഇറങ്ങിപ്പോയത്. സ്വന്തം വീട്ടിൽ നിന്നും കിട്ടാത്ത എന്തൊക്കെയോ പുറംലോകത്തിൽ നിന്നും കിട്ടുമെന്ന വ്യാമോഹങ്ങളുമായി ആ ചെറുപ്പക്കാരൻ യാത്ര തുടർന്നു.
പേഴ്സണാലിറ്റിയിലെ പ്രധാന ഡിമെൻഷൻ ആണ് മനോഭാവം.
മനോഭാവത്തെ പറ്റിയുള്ള വിൻസ്റ്റൻ ചർച്ചിലിന്റെ അഭിപ്രായം വളരെ ശ്രദ്ധേയമാണ്: മനോഭാവം എന്ന ചെറിയ കാര്യത്തിന് വലിയ മാറ്റങ്ങൾ ഉണ്ടാക്കുവാൻ കഴിയും.
ജീവിതത്തിലെ പരാജയങ്ങളും വീഴ്ചകളും മനസ്സിൽ നിഷേധ ചിന്തകൾ ഉണർത്തും. വിവേകം വികാരത്തിന് വഴിമാറുന്ന മാനസികാവസ്ഥ സൃഷ്ടിക്കുന്ന നിഷേധ ചിന്തകൾ ശരീരമനസ്സുകളിൽ സംഘർഷവും പിരിമുറുക്കവും ഉണ്ടാക്കും.
'പ്രധാനദൂതനായ മിഖായേൽ മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു തർക്കിച്ചു വാദിക്കുമ്പോൾ ഒരു ദൂഷണവിധി ഉച്ചരിപ്പാൻ തുനിയാതെ: 'കർത്താവു നിന്നെ ഭർത്സിക്കട്ടെ ' എന്നു പറഞ്ഞതേയുള്ളൂ. ' യൂദാ 1:9
'യഹോവ അബ്രാഹാമിനോടു: വൃദ്ധയായ ഞാൻ പ്രസവിക്കുന്നതു വാസ്തവമോ എന്നു പറഞ്ഞു സാറാ ചിരിച്ചതു എന്തു?
യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ എന്നു അരുളിച്ചെയ്തു.'
ഉല്പത്തി 18:13-14
ലഹരിആസക്തിയും ലൈംഗിക വൈകൃതങ്ങളും മാർക്ക് എന്ന യുവാവിന്റെ ജീവിതം പെരുവഴിയിലാക്കി. ന്യൂയോർക്ക് നഗരത്തിൽ കുടുംബമായി അഭിമാനത്തോടെ ജീവിച്ചിരുന്ന മാർക്കിന്റെ ജീവിതത്തിൽ കടന്നുവന്ന ഈ രണ്ട് പാപങ്ങൾക്ക് കനത്ത വില കൊടുക്കേണ്ടി വന്നു.
ജീവിതത്തിലെ പരാജയങ്ങളും തെറ്റുകളും അബദ്ധങ്ങളുമൊക്കെ വലിയ അപമാനഭാരവും ലജ്ജയും ഉണ്ടാക്കാറുണ്ട്. സമാധാനവും സന്തോഷവും സ്വാതന്ത്ര്യബോധവും പ്രതിസന്ധിയിലാക്കുന്ന വികാരങ്ങളാണ് ലജ്ജയും അപമാനഭാരങ്ങളും.
കർത്താവും ശിഷ്യന്മാരും ഗലീല കടലിലൂടെ ഒരു ചെറിയ പടകിൽ യാത്ര ചെയ്തപ്പോൾ കൊടുങ്കാറ്റും തിരമാലകളും ഉണ്ടായി. പടകിൽ ശാന്തമായി ഉറങ്ങുകയായിരുന്നു ക്രിസ്തുവിനെ ഭയഭ്രാന്തരായ ശിഷ്യന്മാർ വിളിച്ചുണർത്തി: 'നാഥാ,ഞങ്ങൾ നശിച്ചു പോകുന്നു' എന്ന് പറഞ്ഞു.
വിഷാദ രോഗത്തിനു പിന്നിൽ പല കാരണങ്ങളുണ്ട്. ബ്രെയിൻ കെമിക്കലുകളിലെ വ്യതിയാനങ്ങൾ, ജനിതക പ്രത്യേകതകൾ, സംഘർഷ പൂർണ്ണമായ ജീവിതസാഹചര്യം തുടങ്ങിയവയൊക്കെ അവയിൽ ചിലതാണ്.