'അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.'
പ്രിയപ്പെട്ടവരുടെ വേർപാട് ശരീരമനസ്സുകളിൽ വലിയ ആഘാതമാണ് ഉണ്ടാക്കുന്നത്. കാലങ്ങളും സമയങ്ങളും കഴിയുമ്പോൾ ഇത്തരം വൈകാരിക പ്രതിസന്ധിയിൽ നിന്ന് അധികംപേരും വിമുക്തരാകും. എന്നാൽ ചിലർക്ക് വ്യസനക്കടലിൽ നിന്ന് കരകയറുവാൻ കഴിയാറില്ല.
മരണത്തിൽ നിന്നും തലനാരിഴയ്ക്ക് കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ അത്ഭുത സാക്ഷ്യം പലരും പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. ഓർമയിൽ ഭീതിയുണർത്തുന്ന, മരണത്തെ മുഖാമുഖം കണ്ട, മൂന്നനുഭവങ്ങൾ എനിക്കും പറയാനുണ്ട്.
യേശു വളർന്ന സ്വന്തം നാട്ടിൽ ഒരിക്കൽ ശബ്ബത്തിൽ സിനഗോഗിൽ പഠിപ്പിച്ചു. അവന്റെ വാക്കുകേട്ട് പലരും അത്ഭുതപ്പെട്ട് പറഞ്ഞു:' ഇവന് ഇതെല്ലാം എവിടെ നിന്ന് കിട്ടി, ഇവന് കിട്ടിയ ജ്ഞാനം എന്ത്, എത്ര വലിയ കാര്യങ്ങളാണ് ഇവന്റെ കരങ്ങൾ വഴി സംഭവിക്കുന്നത്...
ജീവിതത്തിലെ പരാജയങ്ങളും തെറ്റുകളും അബദ്ധങ്ങളുമൊക്കെ വലിയ അപമാനഭാരവും ലജ്ജയും ഉണ്ടാക്കാറുണ്ട്. സമാധാനവും സന്തോഷവും സ്വാതന്ത്ര്യബോധവും പ്രതിസന്ധിയിലാക്കുന്ന വികാരങ്ങളാണ് ലജ്ജയും അപമാനഭാരങ്ങളും.
ലൂക്കോസ് ഏഴാം അധ്യായത്തിൽ ക്രിസ്തുവിനെ ഒരു പരീശൻ ഭക്ഷണത്തിന് ക്ഷണിച്ച സംഭവം വിവരിക്കുന്നുണ്ട്. യേശു അവന്റെ വീട്ടിൽ ഭക്ഷണത്തിനിരിക്കുമ്പോൾ ആ പട്ടണത്തിലെ പാപിനിയായ ഒരുവൾ പരീശന്റെ വീട്ടിൽ യേശു ഭക്ഷണത്തിന് ഇരിക്കുന്നു എന്നറിഞ് ഒരു വെൺകൽഭരണി നിറയെ സുഗന്ധ തൈലവും ആയി അവിടെ വന്നു.