' അവൻ പിന്നെയും പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു:
ഇതാ, നാം യെരൂശലേമിലേക്കു പോകുന്നു; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ മരണത്തിനു വിധിച്ചു ജാതികൾക്കു ഏല്പിക്കും.
അവർ അവനെ പരിഹസിക്കയും തുപ്പുകയും തല്ലുകയും കൊല്ലുകയും മൂന്നു നാൾ കഴിഞ്ഞിട്ടു അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും എന്നിങ്ങനെ തനിക്കു സംഭവിക്കാനുള്ളതു പറഞ്ഞുതുടങ്ങി.' മർക്കൊസ് 10:32-34
തന്റെ പാപപരിഹാരയാഗം എന്നാണ്, എപ്പോഴാണ്, എങ്ങിനെയാണ് നിവർത്തിക്കപ്പെടാൻ പോകുന്നതെന്ന് ക്രിസ്തു കൃത്യമായി അറിഞ്ഞിരുന്നു. പരസ്യശുശ്രുഷയുടെ തുടക്കത്തിൽ തന്നെ അതെപ്പറ്റി സൂചന നൽകിയിരുന്നു. എന്നാൽ ശിക്ഷ്യന്മാർ അത് ഗ്രഹിച്ചില്ല.
അടുത്ത നിമിഷങ്ങളിലും ദിവസങ്ങളിലും വർഷങ്ങളിലും എനിക്കെന്തു സംഭവിക്കാൻ പോകുന്നുവെന്ന് ദൈവത്തിന്റെ വിസ്മയ രഹസ്യങ്ങളുടെ ക്യാൻവസിൽ തെളിഞ്ഞു നിൽക്കുന്നുണ്ടിപ്പോൾ. കരുണയുള്ള കർത്താവ് നീക്കുപോക്കുകളും ദുരന്തനിവാരണങ്ങളും മുൻകൂട്ടി ചെയ്തുകൊണ്ടിരിക്കുന്നതുകൊണ്ട് ഞാനും നിങ്ങളും ഇന്ന്, ഇവിടെവരെയെത്തി!
'എന്റെ കാലഗതികൾ നിന്റെ കയ്യിൽ ഇരിക്കുന്നു...' സങ്കീർത്തനങ്ങൾ 31:15