കൃപയാൽ...

മനുഷ്യന്റെ പരിശ്രമങ്ങളും അനുഷ്ഠാനങ്ങളും കൊണ്ട് ജീവിതവിശുദ്ധി നിലനിർത്തുവാൻ പ്രയാസമാണ്. കാരണം ആത്മാവ് ഒരുക്കമുള്ളതാണെങ്കിലും ജഡം ബലഹീനമാണ്.  ആസക്തികളും പാപലോകത്തിന്റെ വ്യാമോഹങ്ങളും ആത്മ ശരീര മനസ്സുകളെ മലിനമാക്കും. വിശുദ്ധജീവിതത്തിനുവേണ്ടി നമ്മെ ഒരുക്കുന്ന ദൈവത്തിന്റെ അത്ഭുത ദിവ്യദാനമാണ് 'ദൈവകൃപ'.
തലമുറകളായി ദൈവജനം പാടുന്ന ക്രിസ്തീയ ഗാനത്തിൽ ഈ മർമ്മം വെളിപ്പെടുത്തിയിരിക്കുന്നു :

'ദൈവകൃപയില്‍ ഞാനാശ്രയിച്ച് 
അവന്‍ വഴികളെ ഞാനറിഞ്ഞ് 
അനുഗമിച്ചിടും അവനുടെ ചുവടുകളെ...'

'എല്ലാ മനുഷ്യരുടെയും രക്‌ഷയ്‌ക്കായി ദൈവത്തിന്റെ കൃപ പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു.
ഭക്തികേടും ലൗകികമോഹങ്ങളും ഉപേക്‌ഷിക്കാനും ഈ ലോകത്തില്‍ സമചിത്തതയും നീതിനിഷ്‌ഠയും ദൈവഭക്‌തിയുമുള്ള ജീവിതം നയിക്കാനും അതു നമ്മെപരിശീലിപ്പിക്കുന്നു.'
തീത്തോസ്‌ 2 : 11-12
ശുഭാശംസകൾ!
ഏ.  പി. ജോർജച്ചൻ