പേരെന്റിങ് എന്നത് കുട്ടികളുടെ പെരുമാറ്റത്തെ മാത്രം നിയന്ത്രിക്കുന്ന ഒരു ഉത്തരവാദിത്വമല്ല. ഒരു കുഞ്ഞിന്റെ ഹൃദയം, മനസ്സ്, വിശ്വാസം, സ്വഭാവം, ജീവിതദിശ എന്നിവ രൂപപ്പെടുത്തുന്നതിൽ പങ്കാളികളാകുന്ന ദൈവിക ദൗത്യമാണ്.
കുട്ടികളിലെ സ്വഭാവ ബലഹീനതകൾ പലപ്പോഴും മാതാപിതാക്കളെ നിരാശപ്പെടുത്തിയേക്കാം. “ബാലനെ അവൻ നടക്കേണ്ട വഴിയിൽ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതിൽനിന്ന് മാറുകയില്ല.” എന്നാണ് സദൃശവാക്യങ്ങളിലെ ഉപദേശം. 22:6
മനുഷ്യ ബുദ്ധിയിലൂടെ ദൈവം നമുക്ക് നൽകിയ വലിയ ഒരു അനുഗ്രഹമാണ് ടെക്നോളജി. ജീവിത സൗകര്യങ്ങളിലും ആശയവിനിമയത്തിലും അതുണ്ടാക്കിയിട്ടുള്ള സാധ്യതകൾ അനവധിയാണ്. ടെക്നോളജിയുടെ വിവേചന പൂർണ്ണമായ വിനിയോഗം ജീവിതത്തെ ക്വാളിറ്റി ഉള്ളതാക്കുവാൻ സഹായിക്കും.
ക്രിസ്തു കേന്ദ്രീകൃതമായ പേരന്റിംഗിനെപ്പറ്റി എഫെസ്യ ലേഖനത്തിൽ പൗലോസ് അപ്പോസ്തലന്റെ ഉപദേശം ശ്രദ്ധേയമാണ്. മക്കളുടെ ജീവിതത്തിൽ പിതാവിന്റെ ലക്ഷ്യബോധമുള്ള ഇടപെടലിനെപ്പറ്റിയാണ് നാലാം വാക്യത്തിൽ പരാമർശിക്കുന്നത്:
കാര്യങ്ങൾ അസത്യമായും അതിശയോക്തിപരമായും സംസാരിക്കുന്നത് ചിലരുടെ സ്വഭാവ ബലഹീനതയാണ്. ഇത്തരം സംസാരങ്ങൾ വഴിതെറ്റിക്കുന്നതും ആശയക്കുഴപ്പവും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമാണ്.