' അവൻ പിന്നെയും പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു:
ഇതാ, നാം യെരൂശലേമിലേക്കു പോകുന്നു; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ മരണത്തിനു വിധിച്ചു ജാതികൾക്കു ഏല്പിക്കും.
'ഏതാനും രോഗികളുടെമേല്‍ കൈകള്‍വച്ചു സുഖപ്പെടുത്തുവാനല്ലാതെ മറ്റ് അത്ഭുതമൊന്നും അവിടെ ചെയ്യാന്‍ അവനു സാധിച്ചില്ല. അവരുടെ വിശ്വാസരാഹിത്യത്തെക്കുറിച്ച് അവന്‍ വിസ്‌മയിച്ചു.'
മര്‍ക്കോസ് 6 : 5-6
' എന്നാൽ യഹോവ മത്സ്യത്തോടു കല്പിച്ചിട്ടു അതു യോനയെ കരെക്കു ഛർദ്ദിച്ചുകളഞ്ഞു.' യോനാ 2:10
വഴിതെറ്റിയ യോനയെ നേർവഴിയിലൂടെ നടത്തി ദൈവത്തിന്റെ ലക്ഷ്യത്തിലെത്തിക്കാൻ വിശേഷബുദ്ധിയില്ലാത്ത മത്സ്യത്തെയാണ് ദൈവം നിയോഗിച്ചത്.
പ്രവാചകനായാലും സ്വന്തം വിവേകത്തിലുന്നിയാൽ വഴിതെറ്റും.